Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 320 Million

Sunday Feature

320 ദശലക്ഷം വര്‍ഷങ്ങൾക്കു മുമ്പ് നിങ്ങളുടെ ജന്മനാട് എവിടെയായിരുന്നു..?

320 ദശലക്ഷം വര്‍ഷംമുമ്പ് നിങ്ങളുടെ ജന്മനാട്, ഭൂമി എന്ന വിസ്മയഗ്രഹത്തില്‍ എവിടെയായിരുന്നുവെന്നു കണ്ടെത്താന്‍ കഴിഞ്ഞാലോ? അദ്ഭുതപ്പെടേണ്ട, അതിനു കഴിയും. ഭൂമിയുടെ ഉപരിതലം നിരന്തരം ചലിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്നു നാം കാണുന്ന ഭൂഖണ്ഡങ്ങള്‍ ദശലക്ഷക്കണക്കിനു വര്‍ഷം മുമ്പു മറ്റൊരു രൂപത്തിലായിരുന്നുവെന്നും നമ്മള്‍ പഠിച്ചിട്ടുണ്ട്. ഇന്നു നാം നില്‍ക്കുന്ന മണ്ണു സഞ്ചരിച്ച ദൂരങ്ങള്‍ മനസിലാക്കുന്ന പുതിയ പഠനങ്ങളിലാണ് നെതര്‍ലന്‍ഡിലെ ഉട്രെക്റ്റ് സര്‍വകലാശാലാ ഗവേഷകര്‍.

ശാസ്ത്രസംഘം വികസിപ്പിച്ചെടുത്ത പുതിയ "ഓണ്‍ലൈന്‍ ടൂള്‍' ഉപയോഗിച്ചാണ് ഇതു സാധ്യമാക്കുന്നത്. ഭൂമിയിലെ ഓരോ ഇടങ്ങളും മുമ്പ് എവിടെയായിരുന്നുവെന്ന് കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഭൗമശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.

ഭൂമിയിലെ ഏതു സ്ഥലത്തിന്‍റെയും 320 ദശലക്ഷം വര്‍ഷം വരെയുള്ള യാത്ര ഈ ടൂള്‍ വഴി കണ്ടെത്താന്‍ കഴിയും. പ്രഫ.‍ ഡൗവെ വാന്‍ ഹിന്‍സ്ബെര്‍ഗന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ സംവിധാനം വികസിപ്പിച്ചതിനു പിന്നില്‍. ഭൂഖണ്ഡങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് "പാന്‍ജിയ' എന്ന മഹാഭൂഖണ്ഡമായി നിലനിന്നിരുന്ന കാലം തൊട്ടുള്ള മാറ്റങ്ങള്‍ ഇതിലൂടെ വ്യക്തമാകും.

ടെക്‌റ്റോണിക് പ്ലേറ്റുകള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനാല്‍, ഇന്നു നാം കാണുന്ന പല രാജ്യങ്ങളും പണ്ടു തികച്ചും വ്യത്യസ്തമായ കാലാവസ്ഥാമേഖലകളിലായിരുന്നു. ഉദാഹരണത്തിന്, നെതര്‍ലന്‍ഡില്‍ ഏകദേശം 245 ദശലക്ഷം വര്‍ഷംമുമ്പ് ഇന്നത്തെ പേര്‍ഷ്യന്‍ ഗള്‍ഫിനു സമാനമായ ഉഷ്ണമേഖലാ കാലാവസ്ഥയായിരുന്നുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

"ഉട്രെക്റ്റ് പാലിയോജിയോഗ്രഫി മോഡല്‍' എന്ന സങ്കേതമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. പണ്ടുകാലത്തെ പാറകളില്‍ പതിഞ്ഞുകിടക്കുന്ന കാന്തിക സിഗ്‌നലുകളെ വിശകലനം ചെയ്താണ് ശാസ്ത്രജ്ഞര്‍ ഭൂതകാല മാപ്പുകള്‍ പുനര്‍നിര്‍മിച്ചത്. ഭൂമിയുടെ കാന്തിക ധ്രുവങ്ങളുമായി പാറകള്‍ക്കുള്ള ബന്ധം ഇതില്‍നിന്നു മനസിലാക്കാന്‍ കഴിയും. അതുവഴി ഏത് അക്ഷാംശത്തിലാണു രൂപപ്പെട്ടതെനു മനസിലാക്കാനും സാധിക്കും.

വെറുമൊരു കൗതുകത്തിനപ്പുറം, ഭൂമിയുടെ ജൈവവൈവിധ്യം കാലാവസ്ഥാ വ്യതിയാനങ്ങളോടും വംശനാശത്തോടും എങ്ങനെ പ്രതികരിച്ചു എന്നു മനസിലാക്കാന്‍ ഈ സംവിധാനം സഹായിക്കും. പണ്ടു നടന്ന കാലാവസ്ഥാ വ്യതിയാനങ്ങളില്‍, ഏതൊക്കെ പ്രദേശങ്ങളാണ് ജീവജാലങ്ങള്‍ക്കു സുരക്ഷിതമായിരുന്നതെന്നു കണ്ടെത്താന്‍ പാലിയന്‍റോളജിസ്റ്റുകള്‍ക്ക് ഇതിലൂടെ സാധിക്കുന്നു.
ഭൂമിയുടെ ആഴത്തിലുള്ള ചരിത്രത്തെ ലളിതമായി മനസിലാക്കുക എന്നതാണ് ഗവേഷകരുടെ ലക്ഷ്യം. ഇന്നു നമ്മള്‍ ചവിട്ടിനില്‍ക്കുന്ന മണ്ണ് സഞ്ചരിച്ച ദൂരങ്ങള്‍ തിരിച്ചറിയുന്നത്, പ്രകൃതിയെ കൂടുതല്‍ അടുത്തറിയാന്‍ നമ്മളെ തീര്‍ച്ചയായും സഹായിക്കും.

Latest News

Corehub Up